സിഡ്കോ ഭൂമിയിലും കയ്യേറ്റം ,
Johnys - Malayalam
ചെറുകിട വ്യവസായ വികസന കോർപറേഷന്റെ കീഴിൽ സംസ്ഥാനത്തുള്ള വിവിധ വ്യവസായ പാർക്കുകളിലെ 20 കോടിയോളം രൂപ വിലമതിക്കുന്ന അഞ്ചു ഏക്കറിലേറെ ഭൂമി കയ്യേറി. അനുവദിച്ചിരിക്കുന്നതിലും കൂടുതൽ ഭൂമി വ്യവസായികളും കൈവശം വച്ചിട്ടുണ്ടെന്നും വർഷങ്ങൾ കഴിഞ്ഞിട്ടും പത്തു ശതമാനത്തോളം വ്യവസായങ്ങൾ ആരംഭിച്ചിട്ടേ ഇല്ലെന്നും പ്രാഥമിക പരിശോധനയിൽ ബോധ്യപ്പെട്ടു. ഇതേ തുടർന്ന് സിഡ്കോ വ്യവസായ പാർക്കുകളിലെ ഭൂമി പൂർണമായും ഡിജിറ്റൽ സർവേ നടത്തി അളന്നു തിരിക്കാൻ ബോർഡ് തീരുമാനിച്ചു.
ഭൂമി അധികമായി കൈവശം വച്ചിരിക്കുന്നത് കണ്ടെത്തിയാൽ അത്, ഇപ്പോഴത്തെ വില ഈടാക്കിക്കൊണ്ട് വ്യവസായികൾക്കു തന്നെ നൽകാനാണ് തീരുമാനം. ഇതിൽ നിന്നുള്ള വരുമാനം സിഡ്കോ പാർക്കുകളുടെ നവീകരണത്തിനു വിനിയോഗിക്കും.
കോർപറേഷന്റെ പക്കലുള്ള ഭൂമിയുടെ കൃത്യമായ സ്കെച്ചുകളോ പാട്ടത്തിനു കൊടുത്തതിന്റെ രേഖകളോ സൂക്ഷിക്കാത്തതിന്റെ കുറവു മുതലെടുത്താണ് പലരും ഭൂമി അധികമായി കൈവശം വച്ചിരിക്കുന്നത്. വിവിധ പാർക്കുകളിലായി 324 ഏക്കർ ഭൂമി സിഡ്കോയ്ക്ക് ഉണ്ടെന്നാണ് കണക്ക്. രണ്ടായിരത്തോളം യൂണിറ്റുകൾ ഇവിടെ പ്രവർത്തിക്കുന്നു. നിലവിലെ പട്ടിക പ്രകാരം ഇതിൽ വ്യവസായം തുടങ്ങാത്തതായി ശേഷിക്കുന്നത് 2.05 ഏക്കർ മാത്രമാണ്. കഴിഞ്ഞ ഒന്നര വർഷത്തിലേറെയായി പുതിയ വ്യവസായങ്ങൾക്കൊന്നും ഭൂമി അനുവദിച്ചിട്ടുമില്ല.സർവെ റെക്കോർഡുകൾ ഇല്ലാത്തതിനാൽ വിൽപനയുടെ രേഖകൾ വ്യവസായികൾ നൽകാനും സാധിക്കുന്നില്ല.പരിഹാരത്തിനുള്ള ആദ്യപടി എന്ന നിലയിലാണ് സർവെ നടത്തുന്നതെന്നു ചെയർമാൻ നിയാസ് പുളിക്കലകത്ത്